പകലുമുഴുവൻ
തിരക്കഭിനയിച്ചുകൊണ്ടിരിക്കും
ഒന്നു നില്‍ക്കാനൊ
ഒരുവാക്ക് മിണ്ടാനോ
നേരമില്ലെന്നിരമ്പിക്കൊണ്ടിരിക്കും
ഓടിയോ നടന്നോ
വണ്ടികയറിയോ
ചെന്നെത്താനൊരിടമുണ്ടെന്ന്
നിരന്തരം വിശ്വസിപ്പിച്ചുകൊണ്ടിരിക്കും
ഇരുൾമാളങ്ങള്‍വിട്ട്
രാവിരതേടാനിറങ്ങുമ്മുതൽ
ഇടവഴികളിലിറങ്ങിനിന്ന്
കിതപ്പാറ്റുവാൻ തുടങ്ങും
മുഴുത്തുവരുന്നൊരു
നിഴല്‍ക്കൊമ്പില്‍ കയറി
തൂങ്ങിനോക്കിയാലോ എന്ന്
മനസ്സൊന്നാടിനോക്കും
വഴിവിളക്കില്ലാത്ത വളവുകളിൽ
വണ്ടിക്ക് തലവച്ചവരോട്
എന്നെയും കൂട്ടുമോ എന്ന് കെഞ്ചിയതൊന്നും
പാതിരാ കേട്ടുകാണില്ലെന്ന്
പലതവണ വിചാരിച്ചുറപ്പിക്കും
വെളുക്കുമ്മുമ്പീ
അനന്തകോടി വളവുകളും അഴിച്ച്
എങ്ങോട്ടെങ്കിലും ഒളിച്ചുപോകുമെന്ന്
വാശിയൊന്ന് പിറുപിറുക്കും
വെളുക്കുമ്മുമ്പെല്ലാം കഴുകി വെടുപ്പാക്കി
അന്നത്തെ കൂത്തിന് ചുട്ടികുത്താനായ്
നീണ്ട് മലര്‍ന്ന് കിടന്നുകൊടുക്കും
കേൾക്കാത്ത നിലവിളികൾ
കുന്നുകൂടിയ കിഴക്കുനിന്നും
വെട്ടമുരുണ്ടുതുടങ്ങിയാൽപ്പിന്നെ
പകലുമുഴുവൻ വീണ്ടും....
........................
Friday, June 12, 2009
Wednesday, April 22, 2009
ഒട്ടകം 1 ( സ്വപ്നം കാണുന്നവരുണ്ടാവുമോ ഇപ്പോഴും!)
ഒട്ടകങ്ങളുടെ കണ്ണിലൂടെയാണ്
മരുഭൂമികള്‍
കടലിനെ സ്വപ്നം കാണുന്നത്
കിനാവിന്റെ
ആഴക്കടലിലൂടെയാണവരുടെ
കപ്പല്‍ വ്യൂഹങ്ങള്‍ ഒഴുകിനീങ്ങുന്നത്
മരുഭൂമിയിലെ കപ്പലേറി
ആരൊക്കെയോ
വിതയ്ക്കാത്തത് കൊയ്യാനിറങ്ങുന്നത്
കൊണ്ടുപോയ തുകല്‍സഞ്ചിയുടെ
തൊണ്ടവരളുമ്പോള്‍
ജലകുംഭം തേടി
കപ്പലിന്റെ നിലവറയിലേയ്ക്ക്
കുഴല്‍ക്കിണറുകുഴിക്കുന്നത്
രക്തസാഷികളുടെ കുടലും പണ്ടവും
ഒഴുക്കിക്കളയാനും വെള്ളമില്ലാതെ
കടലുവീണ്ടും മരുഭൂമിയാവുന്നത്
ഞാനിനി കടലാവില്ല
നീ കപ്പലുമാവേണ്ടെന്ന്
കിനാവ് കുടിയേറി നനച്ചിട്ട സാമ്രാജ്യങ്ങളെ
വെയില് തിരിച്ചുപിടിക്കുന്നത്
ഇങ്ങനെയൊക്കെയാണ്.
മരുഭൂമികള്‍
കടലിനെ സ്വപ്നം കാണുന്നത്
കിനാവിന്റെ
ആഴക്കടലിലൂടെയാണവരുടെ
കപ്പല്‍ വ്യൂഹങ്ങള്‍ ഒഴുകിനീങ്ങുന്നത്
മരുഭൂമിയിലെ കപ്പലേറി
ആരൊക്കെയോ
വിതയ്ക്കാത്തത് കൊയ്യാനിറങ്ങുന്നത്
കൊണ്ടുപോയ തുകല്‍സഞ്ചിയുടെ
തൊണ്ടവരളുമ്പോള്‍
ജലകുംഭം തേടി
കപ്പലിന്റെ നിലവറയിലേയ്ക്ക്
കുഴല്‍ക്കിണറുകുഴിക്കുന്നത്
രക്തസാഷികളുടെ കുടലും പണ്ടവും
ഒഴുക്കിക്കളയാനും വെള്ളമില്ലാതെ
കടലുവീണ്ടും മരുഭൂമിയാവുന്നത്
ഞാനിനി കടലാവില്ല
നീ കപ്പലുമാവേണ്ടെന്ന്
കിനാവ് കുടിയേറി നനച്ചിട്ട സാമ്രാജ്യങ്ങളെ
വെയില് തിരിച്ചുപിടിക്കുന്നത്
ഇങ്ങനെയൊക്കെയാണ്.
Wednesday, April 15, 2009
ഓര്‍ക്കുക
ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :
കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.
ഇടതുപക്ഷത്തിനു വോട്ടു ചെയ്യുക.
*Modified from PAG Bulletin
Labels:
election 2009. vote for LDF
Saturday, April 4, 2009
Wednesday, April 1, 2009
ചൂതാട്ടം
ഫാനിന്റെ കീഴിലായ് പിടിച്ചിട്ട മേശയില്‍
ഉറപ്പുള്ളൊരു കയറുമായി വലിഞ്ഞുകയറി
ശ്രദ്ധാപൂര്‍വ്വം കുരുക്കുണ്ടാക്കി
കരുണയോടെ കഴുത്തിലണിഞ്ഞ്
താഴോട്ട് എടുത്തുചാടുമ്പോള്‍
കൂടെവന്ന കയറിന്റെ മറ്റേയറ്റം
മുഖത്തിട്ട പരിഹാസം പോലെ
അഴിഞ്ഞഴിഞ്ഞുവരുന്ന
ഈ കവിത പറയുന്നില്ലേ
കുരുക്കിന്റെ കൃത്യം നടുക്കായി
ഉചിതമായൊരു കുത്തിട്ട്
ജയിച്ചുതീര്‍ക്കാവുന്നൊരു കളി
പലവട്ടമായി തോറ്റുകൊണ്ടിരിക്കുന്ന
ഒരു ചൂതാടിയുടെ മുഖത്തെഴുത്തിനെപ്പറ്റി?
ഉറപ്പുള്ളൊരു കയറുമായി വലിഞ്ഞുകയറി
ശ്രദ്ധാപൂര്‍വ്വം കുരുക്കുണ്ടാക്കി
കരുണയോടെ കഴുത്തിലണിഞ്ഞ്
താഴോട്ട് എടുത്തുചാടുമ്പോള്‍
കൂടെവന്ന കയറിന്റെ മറ്റേയറ്റം
മുഖത്തിട്ട പരിഹാസം പോലെ
അഴിഞ്ഞഴിഞ്ഞുവരുന്ന
ഈ കവിത പറയുന്നില്ലേ
കുരുക്കിന്റെ കൃത്യം നടുക്കായി
ഉചിതമായൊരു കുത്തിട്ട്
ജയിച്ചുതീര്‍ക്കാവുന്നൊരു കളി
പലവട്ടമായി തോറ്റുകൊണ്ടിരിക്കുന്ന
ഒരു ചൂതാടിയുടെ മുഖത്തെഴുത്തിനെപ്പറ്റി?
Labels:
ജീവിതം
Thursday, February 19, 2009
പിഴ
'അറബിക്കടലൊരു മണവാളന്‍
കരയൊ നല്ലൊരു മണവാട്ടി'
എന്നിട്ടുമിവരുടെ സംഗമമെന്തേ
അനന്തമായിങ്ങനെ നീളുന്നതെന്ന്
കള്ളും കടലയും അച്ചാറുമൊക്കെയായ്
കടലോരം ബഹുദൂരം കൂടിയിരുന്ന്
പാടിയും പറഞ്ഞും പൊട്ടിക്കരഞ്ഞും
അരിയ കണ്ണുനീര്‍പുഷ്പങ്ങള്‍ കൊണ്ട്
വ്യഥിത മാല്യങ്ങള്‍ കോര്‍ത്തും
രസിച്ചു പണ്ട്
തരളകല്‍പ്പനാലോലങ്ങളായ കുറെ
മൃദുല മഹാ കവിഹൃദയങ്ങള്‍
കവിയരങ്ങുകഴിഞ്ഞു കവിവരര്‍
അവനവന്റെ കിടപ്പാടവുമ്പൂകി
പിന്നെപ്പെഴോ ആണ്
കടലിലെ കാമുകന്റെ കരളുണര്‍ന്നത്
പെട്ടന്നായിരുന്നു കല്യാണം
ഓര്‍ക്കാപ്പുറത്തുവന്നതുകൊണ്ട്
ഉടനൊരു സദ്യപോയിട്ട്
വായ്ക്കരിപോലും തരപ്പെട്ടില്ല നാട്ടുകാര്‍ക്ക്
കെട്ടും ആദ്യരാത്രിയും
ആദ്യപകലും ഒക്കെ കഴിഞ്ഞു
കരയില്‍ കടലിനു പിറന്ന സന്തതികളില്‍
കുറെ അവന്‍ കൂടെ കൊണ്ടുപോയി
ബാക്കിവന്നതിനെ വെട്ടിമൂടി
ബന്ധം വിടര്‍ത്തി, കടല്‍ഭിത്തി പൊന്തിച്ച്
വീണ്ടും കര തിരിച്ചു
കടല്‍തീരത്ത് പിന്നെയും ആളനക്കംവച്ചു
അപ്പൊഴുണ്ട് ദാ വരുന്നു
ഇനിയും പാടിയൊടുങ്ങാത്തതൊക്കെയും
പൊടിതട്ടി ശ്രുതിചേര്‍ത്തെടുത്തുകൊണ്ട്
പുതിയൊരു മഹാകവിപ്പറ്റം
പാവം
നാട്ടുകാരിതെന്തുപിഴച്ചപ്പാ....
കരയൊ നല്ലൊരു മണവാട്ടി'
എന്നിട്ടുമിവരുടെ സംഗമമെന്തേ
അനന്തമായിങ്ങനെ നീളുന്നതെന്ന്
കള്ളും കടലയും അച്ചാറുമൊക്കെയായ്
കടലോരം ബഹുദൂരം കൂടിയിരുന്ന്
പാടിയും പറഞ്ഞും പൊട്ടിക്കരഞ്ഞും
അരിയ കണ്ണുനീര്‍പുഷ്പങ്ങള്‍ കൊണ്ട്
വ്യഥിത മാല്യങ്ങള്‍ കോര്‍ത്തും
രസിച്ചു പണ്ട്
തരളകല്‍പ്പനാലോലങ്ങളായ കുറെ
മൃദുല മഹാ കവിഹൃദയങ്ങള്‍
കവിയരങ്ങുകഴിഞ്ഞു കവിവരര്‍
അവനവന്റെ കിടപ്പാടവുമ്പൂകി
പിന്നെപ്പെഴോ ആണ്
കടലിലെ കാമുകന്റെ കരളുണര്‍ന്നത്
പെട്ടന്നായിരുന്നു കല്യാണം
ഓര്‍ക്കാപ്പുറത്തുവന്നതുകൊണ്ട്
ഉടനൊരു സദ്യപോയിട്ട്
വായ്ക്കരിപോലും തരപ്പെട്ടില്ല നാട്ടുകാര്‍ക്ക്
കെട്ടും ആദ്യരാത്രിയും
ആദ്യപകലും ഒക്കെ കഴിഞ്ഞു
കരയില്‍ കടലിനു പിറന്ന സന്തതികളില്‍
കുറെ അവന്‍ കൂടെ കൊണ്ടുപോയി
ബാക്കിവന്നതിനെ വെട്ടിമൂടി
ബന്ധം വിടര്‍ത്തി, കടല്‍ഭിത്തി പൊന്തിച്ച്
വീണ്ടും കര തിരിച്ചു
കടല്‍തീരത്ത് പിന്നെയും ആളനക്കംവച്ചു
അപ്പൊഴുണ്ട് ദാ വരുന്നു
ഇനിയും പാടിയൊടുങ്ങാത്തതൊക്കെയും
പൊടിതട്ടി ശ്രുതിചേര്‍ത്തെടുത്തുകൊണ്ട്
പുതിയൊരു മഹാകവിപ്പറ്റം
പാവം
നാട്ടുകാരിതെന്തുപിഴച്ചപ്പാ....
Labels:
അകാല്പ്പനികം,
പിഴ
Thursday, January 29, 2009
ഉത്തരവാദം
ഒരു സുമുഹൂര്‍ത്തത്തില്‍
തൊണ്ടയില്‍നിന്ന് തടവുചാടി
പലയിടങ്ങളില്‍
അടക്കിപ്പിടിച്ച് താമസിച്ച്
തരത്തിനൊത്ത് കയറിയും ഇറങ്ങിയും
വിവിധ സ്ഥായികളില്‍
ഒരുപോലെ കഴിവുതെളിയിച്ച
ഒരൊച്ചയെയിതാ വിണ്ടും
ഉമ്മറത്തെടുത്ത് കിടത്തിയിട്ടുണ്ട്
ഉറക്കെ കേള്‍പ്പിച്ചതിനും
ആത്മഗതമായടക്കിയതിനുമൊന്നും
അതിനി ഉത്തരവാദിയല്ല
പക്ഷെ മറക്കരുത്
കൂട്ടനിലവിളിയുടെ സംഘാടന ചുമതല
അതുകൊണ്ടൊന്നും
നിങ്ങളുടെ ഉത്തരവാദിത്വമാവാതിരിക്കുന്നില്ല
തൊണ്ടയില്‍നിന്ന് തടവുചാടി
പലയിടങ്ങളില്‍
അടക്കിപ്പിടിച്ച് താമസിച്ച്
തരത്തിനൊത്ത് കയറിയും ഇറങ്ങിയും
വിവിധ സ്ഥായികളില്‍
ഒരുപോലെ കഴിവുതെളിയിച്ച
ഒരൊച്ചയെയിതാ വിണ്ടും
ഉമ്മറത്തെടുത്ത് കിടത്തിയിട്ടുണ്ട്
ഉറക്കെ കേള്‍പ്പിച്ചതിനും
ആത്മഗതമായടക്കിയതിനുമൊന്നും
അതിനി ഉത്തരവാദിയല്ല
പക്ഷെ മറക്കരുത്
കൂട്ടനിലവിളിയുടെ സംഘാടന ചുമതല
അതുകൊണ്ടൊന്നും
നിങ്ങളുടെ ഉത്തരവാദിത്വമാവാതിരിക്കുന്നില്ല
Labels:
രാഷ്ട്രീയം
Subscribe to:
Posts (Atom)