Wednesday, April 1, 2009

ചൂതാട്ടം

ഫാനിന്റെ കീഴിലായ്‌ പിടിച്ചിട്ട മേശയില്‍
ഉറപ്പുള്ളൊരു കയറുമായി വലിഞ്ഞുകയറി
ശ്രദ്ധാപൂര്‍വ്വം കുരുക്കുണ്ടാക്കി
കരുണയോടെ കഴുത്തിലണിഞ്ഞ്‌
താഴോട്ട്‌ എടുത്തുചാടുമ്പോള്‍
കൂടെവന്ന കയറിന്റെ മറ്റേയറ്റം
മുഖത്തിട്ട പരിഹാസം പോലെ
അഴിഞ്ഞഴിഞ്ഞുവരുന്ന
ഈ കവിത പറയുന്നില്ലേ
കുരുക്കിന്റെ കൃത്യം നടുക്കായി
ഉചിതമായൊരു കുത്തിട്ട്‌
ജയിച്ചുതീര്‍ക്കാവുന്നൊരു കളി
പലവട്ടമായി തോറ്റുകൊണ്ടിരിക്കുന്ന
ഒരു ചൂതാടിയുടെ മുഖത്തെഴുത്തിനെപ്പറ്റി?

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒത്തിരിയുണ്ട് പറയാന്‍ ഈ കുഞ്ഞു കവിതയ്ക്ക്... ആശംസകള്‍..

ചങ്കരന്‍ said...

എവിടെ കുത്തിയാലും ജയിക്കാത്ത ചില കളികള്‍ ചിന്തിപ്പിക്കുന്നു.
ഇഷ്ടമായി.

ഏറുമാടം മാസിക said...

ഇഷ്ടായി....ഒരു പാട്...

വിശാഖ് ശങ്കര്‍ said...

പകല്‍ക്കിനാവന്‍, ചങ്കരന്‍, പുതുകവിത, എല്ലാവര്‍ക്കും നന്ദി.

Mahi said...

എവിടെയാണ്‌ കാണാറില്ലല്ലൊ മരണവുമായി ചൂതാടി കൊണ്ടിരിക്കയാണല്ലെ ?

ദൈവം said...

ലളിതമായി ജയിക്കാവുന്ന കളികളിലൊക്കെ തോറ്റുപോകുന്നതല്ലെ യഥാർത്ഥത്തിൽ വിജയം?
നല്ല വിത

Rajeeve Chelanat said...

തന്റെ ബലത്തെ കുറ്റപ്പെടുത്താത്ത ഒരു ചൂതാടിയെയെങ്കിലും കണ്ടുമുട്ടിയല്ലോ എന്ന സമാധാനം കയറിനുമുണ്ടാകും.
ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കിയ ഈ കവിത നന്ന്.
അഭിവാദ്യങ്ങളോടെ